അന്താരാഷ്ട്രീയം

ലാഹോറില്‍ ഇരട്ട സ്‌ഫോടനം : 45 മരണം

ലാഹോര്‍ : പാകിസ്ഥാനിലെ ലാഹോറില്‍ സൈനിക വാഹനത്തെ ലക്ഷ്യം വെച്ചുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 45 പേര്‍ മരിക്കുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ആറു പേര്‍ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ഈ ആഴ്ചയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. പരിക്കേറ്റവരില്‍ സൈനികരും ഉള്‍പ്പെടും. ഇത് ഒറ്റ സ്‌ഫോടനമാണോ ഇരട്ട സ്‌ഫോടനമാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് റിയാസ് പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേറുകളെന്നു കരുതുന്ന രണ്ടു തലകള്‍ സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്്.

മന്‍മോഹന്‍ സിങ്ങിന് വേള്‍ഡ് സ്റ്റേറ്റ്മാന്‍ അവാര്‍ഡ്

വാഷിങ്ടണ്‍ : ഈ വര്‍ഷത്തെ വേള്‍ഡ് സ്റ്റേറ്റ്സ്മാന്‍ അവാര്‍ഡിന് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അര്‍ഹനായി. അവാര്‍ഡ് സെപ്റ്റമ്പറില്‍ സമ്മാനിക്കുമെന്ന് അമേരിക്കയുടെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ നെഗ്രോപൊണ്ടെ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൌണ്‍ , ഫ്രഞ്ച് പ്രസിണ്ട ് നികോളാസ് സര്‍കോസി , ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ബ്രസീല്‍ പ്രസിഡണ്ട് ലുല ഡ സില്‍വ എന്നിവര്‍ക്കാണ് മുമ്പ് ഈ പുരസ്കാരം ലഭിച്ചത്. ദി അപ്പീല്‍ ഓഫ് കോണ്‍ഷ്യസ് ഫെഡറേഷന്‍ ആണ് വേള്‍ഡ് സ്റ്റേറ്റ്മാന്‍ അവാര്‍ഡ് നല്‍കുന്നത്.

സചിന്‍ യു.എന്‍ പരിസ്ഥിതി അംബാസഡര്‍

യുണൈറ്റഡ് നേഷണ്‍സ് : ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം സചിന്‍ ടെണ്ടുല്‍കറെ ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പദ്ധതിയുടെ (യു.എന്‍.ഇ.പി ) ഗുഡ്വില്‍ അംബാസഡര്‍ ആയി നിയമിച്ചു. ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികക്കുന്ന ആദ്യ താരമായ സചിന് ലോകമെമ്പാടും ധാരാളം ആരാധകരുണ്ടെന്നും പരിസ്ഥിതിയെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിന് അദ്ദേഹം ഉപകാരപ്പെടുമെന്നും യു.എന്‍.ഇപി. പറഞ്ഞു. ഭൂമിയെ രക്ഷിക്കുക പദ്ധതിയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞത് വളരെ നല്ല കാര്യമാണ്. പക്ഷെ ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് അതേറ്റെടുക്കുകയാണ് എന്നായിരുന്നു  സചിന്റെ പ്രതികരണം.

സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി നാലാമത്

ന്യൂയോര്‍ക്ക്: ഫോബ്സ് മാസികയുടെ ലോകസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിക്ക് നാലാം സ്ഥാനം. 5350 കോടി ഡോളര്‍ ആസ്തിയുള്ള മെക്സികോയിലെ കാര്‍ലോസ് സ്ലിം ആണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍. 2900 കോടി ഡോളറാണ് മുകേഷിന്റെ ആസ്തി.

സൂചിയെ വിലക്കിയതില്‍ പ്രതിഷേധം

യാംഗോന്‍: മ്യാന്‍മറിലെ ജനാധിപത്യ പ്രക്ഷോഭകയും പ്രതിപക്ഷ നേതാവുമായ ഓങ്സാന്‍ സൂചിയെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കിയ പട്ടാള ഭരണകൂടത്തിന്റെ നടപടി വിമര്‍ശിക്കപ്പെടുന്നു.

സൂചിക്കു മത്സരിക്കാന്‍ കഴിയാത്ത വിധം തെരഞ്ഞെടുപ്പു ചട്ടം പരിഷ്കരിക്കാന്‍ കഴിഞ്ഞ ദിവസം പട്ടാള ഭരണകൂടം തീരുമാനിച്ചിരുന്നു.
Syndicate content
Share/Bookmark